Monday, March 2, 2026
Monday, March 2, 2026
Homeviewsഎഐ ലോകത്തെ മലയാളി സാന്നിധ്യമായി ഇവർ

എഐ ലോകത്തെ മലയാളി സാന്നിധ്യമായി ഇവർ

Published on

ഓപ്പണ്‍ എഐയും ഗിബ്ലിയുമൊക്കെ അടക്കിവാഴുന്ന ആധുനിക സാങ്കേതിക വിദ്യയുടെ ലോകത്ത് മലയാളി സാന്നിധ്യം. രാജ്യത്തെ അന്വേഷണ ഏജൻസികളെപ്പോലും സഹായിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതിക വിദ്യയായ ക്ലോസ് ഇൻസൈറ്റ് ആൾട്ടെസ് എഐ ആണ് മലയാളികള്‍ കണ്ടുപിടിച്ചത്. എംസിഎ വിദ്യാര്‍ഥികളായ കെ അശ്വിനും ഇസ്ഹാക്ക് റിസ്വാനും ചേർന്നാണ് അത്യാധുനിക സാങ്കേതിക വിദ്യയ്‌ക്ക് രൂപം നൽകിയിരിക്കുന്നത്. കണ്ണൂർ യൂണിവേഴ്‌സിറ്റിയുമായി എൻഐഎ പോലുള്ള ഏജൻസികൾ ബന്ധപ്പെട്ടു കഴിഞ്ഞു.
കണ്ണൂർ സർവകലാശാല എംസിഎ വിദ്യാർഥികളായിരിക്കെ ആധുനിക സാങ്കേതിക വിദ്യയിലധിഷ്‌ഠിതമായി വികസിപ്പിച്ച സംരംഭത്തിന് അന്വേഷണ ഏജൻസികളെ വരെ സഹായിക്കാൻ കഴിയുമെന്നാണ് അശ്വിനും ഇസ്ഹാക്കും പറയുന്നത്. വിദ്യാർഥികളെ സംരംഭകരാക്കാൻ കണ്ണൂർ സർവകലാശാല സ്ഥാപിച്ച ഇൻകുബേഷൻ ആൻഡ് ഇന്നോവേഷൻ ഫൗണ്ടേഷൻ ആണ് ഇവരുടെ സ്വപ്‌നത്തിന് അടിത്തറ ഇട്ടത്.
സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ പഠനവകുപ്പിൽ കഴിഞ്ഞ വർഷമാണ് ഇസ്‌ഹാക്കും അശ്വിനും ഐടി കമ്പനി തുടങ്ങുന്നത്. പഠനവകുപ്പ് മേധാവി ഡോക്‌ടർ എൻ എസ് ശ്രീകാന്ത്, ഡോക്‌ടർ ആർകെ സുനിൽ എന്നിവരാണ് ഇവർക്ക് ആവശ്യമുള്ള മാർഗനിർദേശങ്ങൾ നൽകിയത്. താവക്കര ക്യാമ്പസാണ് കമ്പനിയുടെ ആസ്ഥാനം.
ഫോൺ സംഭാഷണം ആവശ്യാനുസരണം തെരഞ്ഞെടുക്കുന്നതിനുള്ള ക്ലോസ് ഇൻസൈറ്റാണ് ഇരുവരും ചേർന്ന് ഡെവലപ്പ് ചെയ്‌തത്. ലക്ഷങ്ങൾ വില വരുന്ന കോൾ റെക്കോർഡുകളിൽ നിന്ന് പ്രാദേശിക ഭാഷ ഉപയോഗിച്ച് സംഭാഷണം വേർതിരിച്ചെടുക്കാനുള്ള സംവിധാനം ആണിത്. ഫോൺകോൾ ഇൻ്റർനെറ്റ് പ്രോട്ടോകോൾ എന്നിവയുടെ വിശദവിവരങ്ങൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ എടുക്കാനുള്ള സംവിധാനം അന്വേഷണ ഏജൻസികൾക്ക് ഉപകാരപ്പെടും എന്ന് ഇവർ അവകാശപ്പെടുന്നു.

ആൾട്ടെസ് എഐ:
പിഡിആർ, ഐപിഡിആർ കോൾ റെക്കോർഡിങ് ഇൻ്റർനെറ്റ് വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനം ഇന്ത്യയിലെയും കേരളത്തിലെയും അന്വേഷണ ഏജൻസികളുടെ കയ്യിലുണ്ടാകും. എന്നാൽ വിവിധ ഭാഷകൾ എസ്‌ക്യൂഎല്ലിലേക്ക് മാറ്റി അതത് പ്രാദേശിക ഭാഷകളിലേക്ക് പെട്ടെന്ന് മാറ്റുന്ന സിസ്റ്റം ആണ് ആൾട്ടെസ് ഡിസൈൻ ചെയ്യുന്നത്.
നോർമൽ ഫിൽട്രേഷൻ എല്ലാ അന്വേഷണ ഏജൻസികളുടെയും കയ്യിലുണ്ടാവും. അതിൽ നിന്ന് വ്യത്യസ്‌തമായാണ് കമ്പനി പ്രൊഡക്‌ട് ചെയ്യുന്നതെന്നും ഇതിനകം കണ്ണൂർ യൂണിവേഴ്‌സിറ്റിയുമായി എൻഐഎ പോലുള്ള ഏജൻസികൾ ബന്ധപ്പെട്ടു കഴിഞ്ഞെന്ന് ഇസ്‌ഹാക്ക് റിസ്വാൻ പറഞ്ഞു. അതുകൊണ്ട് തന്നെ ഇതിൻ്റെ കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്ത് വിടാൻ കഴിയില്ലെന്നും ഇരുവരും പറയുന്നു.

ഗവേഷകര്‍ക്കായി സാമൂഹിക പ്ലാറ്റ്‌ഫോം
ഗവേഷകർക്കുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമാണ് മറ്റൊരു പദ്ധതി. ഗവേഷകർക്ക് ഇതിൽ സൗജന്യമായി പ്രബന്ധം പ്രസിദ്ധീകരിക്കാം. വായനക്കാരുടെ എണ്ണത്തിനനുസരിച്ച് ഇതിലൂടെ പണം ലഭിക്കും. ഡിജിറ്റൽ ലൈബ്രറി ഗവേഷകർക്ക് ആശയവിനിമയത്തിനുള്ള കമ്മ്യൂണിറ്റി ഗ്രൂപ്പുകളും ഈ സോഫ്റ്റ്‌വെയറിൽ ഉണ്ട്.
കോഴിക്കോട് ആസ്ഥാനമായുള്ള ഓപ്പൺ സയൻസ് പ്രിസന് വേണ്ടിയാണ് ഈ പദ്ധതി തയാറാക്കിയത്. പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഒരുപോലെ പ്രയോജനകരമായ ആപ്പാണ് ആൾട്ടെസ്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച കെ അശ്വിൻ വടകര സ്വദേശിയും ഇസ്ഹാക്ക് കോഴിക്കോട് പെരിങ്ങളം സ്വദേശിയുമാണ്.

Latest articles

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...

ശശിയാവാനില്ല, ഒടുക്കം രാജിവെച്ച് തടിരക്ഷിച്ചു, തലവേദനയാവുമോ​?

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഒരുവശത്ത്. സിപിഎം നേതൃത്വത്തിന് അനഭിമതനായി തുടരേണ്ട സാഹചര്യം മറുവശത്ത്. കോൺഗ്രസിനോട് അടുക്കുന്നുവെന്ന...

More like this

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...