Wednesday, October 22, 2025
Wednesday, October 22, 2025
Homeviralഇനി കെഎസ്ഇബിയിലെ ഫോണെടുക്കുക എഐ വോയിസ് ബോട്ട്, പരീക്ഷണം തുടങ്ങി

ഇനി കെഎസ്ഇബിയിലെ ഫോണെടുക്കുക എഐ വോയിസ് ബോട്ട്, പരീക്ഷണം തുടങ്ങി

Published on

വൈദ്യുതി തടസ്സത്തെ തുടർന്ന് കെഎസ്ഇബി ഓഫീസുകളിലേക്ക് മണിക്കൂറുകളോളം വിളിച്ചിട്ടും പ്രതികരണം ലഭിക്കാതെ ജനം പ്രകോപിതരാകുന്ന സംഭവങ്ങൾക്ക് ഇനി പരിഹാരമാകും. പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) സഹായം തേടാനൊരുങ്ങുകയാണ് കെഎസ്ഇബി. മലയാളത്തിൽ സംസാരിക്കുന്ന എഐ വോയിസ് ബോട്ട് (റോബോട്ട്) സംവിധാനമാണ് ഇതിനായി കെഎസ്ഇബി രംഗത്തിറക്കുന്നത്.
ഫോൺ കോൾ എത്തിയാലുടൻ പരാതികൾ തരംതിരിച്ച് രജിസ്റ്റർ ചെയ്യാൻ ശേഷിയുള്ള വോയിസ് ബോട്ടിൻ്റെ മൂന്നു മാസത്തെ ട്രയൽ റൺ ആരംഭിച്ചതായി കെഎസ്ഇബിക്ക് വേണ്ടി വോയ്സ് ബോട്ട് തയ്യാറാക്കുന്ന ‘ലാറസ് എഐ’ (Larus AI) എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ പവിൻ കൃഷ്ണ ഇടിവി ഭാരതിനോട് പറഞ്ഞു. അടിയന്തര സേവനങ്ങളും അല്ലാത്തവയും തിരിച്ചറിഞ്ഞു തരം തിരിക്കാൻ ശേഷിയുള്ള ഈ സംവിധാനം ഉപഭോക്താക്കളുമായി മലയാളത്തിൽ സംസാരിച്ചു പ്രശ്നങ്ങൾ മനസിലാക്കും.
എ ഐ യെ പൊതു സൗഹൃദമാക്കാൻ വിവിധ ശൈലികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ കോൾ പൂർത്തിയാകുമ്പോഴേക്കും പരാതി രജിസ്റ്റർ ചെയ്തു കഴിയും. ഇതിന് ശേഷം കെഎസ്ഇബിയുടെ ചുമതലപ്പെട്ട വിഭാഗത്തിലേക്ക് പരാതി പരിഹാരത്തിനായി കൈമാറും. കെഎസ്ഇബിയുടെ ഫയൽ കൈമാറ്റ നെറ്റ്‌വർക്കിലാകും മൂന്ന് മാസത്തെ ട്രയൽ റൺ നടത്തുക. ഇതിന് ശേഷം കെഎസ്ഇബി ആവശ്യപ്പെടുന്ന മാറ്റങ്ങളോടെ പൊതു ജനങ്ങൾക്കായി പ്രത്യേക ഫോൺ നമ്പർ ഉൾപ്പെടെ പദ്ധതി നടപ്പിലാക്കാനാണ് ഒരുങ്ങുന്നത്.
മഴക്കാലത്ത് കെഎസ്ഇബി ഓഫീസുകളിലേക്ക് ഫോൺ കൊളുകളുടെ പെരുമഴയാണ്. തിരക്കിനിടയിൽ പലപ്പോഴും സ്റ്റാഫുകൾക്ക് ഫോൺ കോളുകൾ സ്വീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല. മണിക്കൂറുകൾ കാത്തിരുന്നിട്ടും നിരവധി തവണ ഓഫീസിലേക്ക് വിളിച്ചിട്ടും പ്രതികരണം ലഭിക്കാതെ വരുമ്പോൾ സ്വാഭാവികമായും ജനങ്ങൾ വൈകാരികമായി പ്രതികരിക്കും. പരാതി രജിസ്ട്രേഷൻ വൈകുന്നത് കൊണ്ടു തന്നെ അറ്റകുറ്റ പണിയും വൈകും. ഇതാണ് പല പ്രശ്നങ്ങളുടെയും തുടക്കം.
മഴക്കാലം പോലെ പരാതി പ്രളയമുണ്ടാകുന്ന സമയങ്ങളിൽ വൈദ്യുതി ബോർഡ്‌ മുൻ കൂട്ടി തയ്യാറെടുപ്പുകൾ നടത്താറുണ്ട്. എന്നാൽ ഉദ്യോഗസ്ഥരുടെ എണ്ണം കുറവ് പലപ്പോഴും പ്രതിസന്ധിയാകും. പുതിയ എ ഐ വോയ്സ് ബോട്ടിൻ്റെ പിന്തുണയോടെ ഉദ്യോഗസ്ഥർക്ക് വലിയൊരു ജോലി ഭാരം ഒഴിവാകുമെന്നും പവിൻ കൃഷ്ണ വിശദീകരിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മുഹമ്മദ്‌ ഫയാസ്, മനു കൃഷ്ണ, മുഹമ്മദ്‌ ഷക്കീർ, കൃഷ്ണ എന്നിവർക്കൊപ്പമാണ് എ ഐ വോയ്സ് ബോട്ട് പവിൻ കൃഷ്ണ വികസിപ്പിച്ചത്.

Latest articles

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

More like this

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....