മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ആദ്യദിവസം 22 കോടി രൂപയാണ് നേടിയത്. എമ്പുരാൻ മലയാളം പതിപ്പ് ഏകദേശം 19 കോടി രൂപയും, തെലുങ്കിൽ 1.2 കോടി രൂപയും, തമിഴിൽ 80 ലക്ഷം രൂപയും, ഹിന്ദിയിൽ 50 ലക്ഷം രൂപയും കന്നഡയിൽ 5 ലക്ഷം രൂപയുമാണ് നേടിയത്. വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ബെംഗളൂരുവിൽ 800ലധികം ഷോകൾ ഉണ്ടായിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ചിത്രത്തിന് 350-ലധികം ഷോകൾ വീതമുണ്ടായിരുന്നു. എമ്പുരാന് മുൻപ്, മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണർ പൃഥ്വിരാജ്- ബ്ലെസി ടീമിന്റെ ആടുജീവിതം: ദി ഗോട്ട് ലൈഫ് ആയിരുന്നു. ആടുജീവിതം ഇന്ത്യയിൽ നിന്നും 7.6 കോടി രൂപ നേടി. നിലവിൽ മൂന്നാം സ്ഥാനത്ത് മോഹൻലാലിന്റെ മരക്കാർ ലയൺ ഓഫ് ദി അറബിക്കടലാണ്, ആദ്യ ദിവസം 6.8 കോടി രൂപയാണ് നേടിയത്.
ഈ വർഷം ബോക്സ് ഓഫീസിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ രണ്ടു ചിത്രങ്ങളെ ഉള്ളൂ. ആസിഫ് അലി നായകനായ രേഖാചിത്രം 57 കോടി രൂപയും കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി 31 കോടി രൂപയും നേടി. വെറും രണ്ട് ദിവസത്തിനുള്ളിൽ എമ്പുരാൻ ഈ ചിത്രങ്ങളുടെ ലൈഫ് കളക്ഷനെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2024ൽ, ചെറിയ ബജറ്റിൽ നിർമ്മിച്ച നിരവധി ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വലിയ രീതിയിൽ കളക്ഷൻ നേടിയിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് ആഭ്യന്തര ബോക്സ് ഓഫീസിൽ 140 കോടിയിലധികം രൂപയുമായി ആ വർഷത്തെ ഏറ്റവും വലിയ മലയാള ഹിറ്റായി മാറി. വലിയ രീതിയിൽ പ്രേക്ഷകരെ ആകർഷിച്ച ആവേശവും പ്രേമലുവും ഇന്ത്യയിൽ യഥാക്രമം 85 കോടിയും 75 കോടിയും നേടി. വയലൻസിന്റെ പേരിൽ ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടും ഉണ്ണി മുകുന്ദന്റെ മാർക്കോ ബോക്സ് ഓഫീസിൽ 60 കോടിയിലധികം നേടി.
രേഖാചിത്രം, ഓഫീസർ ഓൺ ഡ്യൂട്ടി റെക്കോഡ് മറികടക്കാൻ എമ്പുരാന് വേണ്ടത് വെറും രണ്ട് ദിനം
Published on
Sourceempuraan
Viaempuraan


